Tuesday 12 February 2013

                                      പ്രകാശം 

                     കേരളം പലതുകൊണ്ടും പ്രത്യേകതകളുള്ള പ്രദേശമാണ് . മതസൗഹാര്‍ദ്ദത്തിലാണെങ്കില്‍ നാം അഭിമാനാര്‍ഹമാം വിധം മുന്‍പന്തിയിലായിരുന്നു.ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ചു ഐക്ക്യത്തോടെ ഇടപഴകി കഴിഞ്ഞിരുന്നു. ഓണവും പെരുന്നാളും ഈസ്റ്ററും  എല്ലാവരും കൂടിച്ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായിരുന്നു. ഇന്ന് എന്തോ? എവിടെയൊക്കെയോ ചില ചോദ്യചിഹ്നങ്ങള്‍ ഉയരുന്നു
ഓരോരുത്തര്‍ക്കും അവരവരുടെ സ്വത്വത്തില്‍ ഒതുങ്ങാനുള്ള പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. മത ജാതീയ സംഘടനകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായും തോന്നുന്നു  . ഇത് ഭാവി കേരളത്തിനു ഗുണകരമല്ല തന്നെ.
ഒരു മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതര മതങ്ങളോട് സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താന്‍ നമുക്കു കഴിയണം . എല്ലാ മതത്തിന്റെയും സത്ത മാനവ നന്മയാണെന്ന തിരിച്ചറിവും നമുക്കുവേണം . ആപത്തില്‍ പെട്ടവനെ, നിരാലംബനെ  ജാതിയും മതവും നോക്കാതെ സഹായിക്കുമ്പോള്‍ അവന്‍ ദൈവസാന്നിധ്യം  അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന നന്ദിയുടെയും കടപ്പാടിന്റെയും ബഹിര്‍സ്പുരണങ്ങള്‍ ചിലപ്പോള്‍ അദൃശ്യമാണെങ്കില്‍ പോലും  അത്  ഔന്നത്യ പ്രദായകമാണ് . അത് ദൈവ തുല്യമായ മഹത്വത്തിലേക്കു നിങ്ങളെ ഉയര്‍ത്തും.  തീര്‍ച്ച . അത് മാത്രമല്ല  നാം മത വിശ്വാസി ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസിക്കാനും  വിശ്വസിക്കാതിരിക്കാനുമുല്ല അവകാശത്തെ അംഗീകരിക്കുന്നതിനും അവനോടോത്തുചെര്‍ന്നു രാഷ്ട്ര പുരോഗദിക്കുവേണ്ടി യത്നിക്കുന്നതിനും നമുക്കു കഴിയണം . എങ്കില്‍ മാത്രമേ മതേതരത്തിലധിഷ്ടിതമായ കേരളം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഒരു പൗരന്‍ എന്ന നിലയില്‍ ചുറ്റും  പ്രകാശം പരത്തി ജീവിക്കാന്‍ കഴിയുകയുള്ളൂ. മഹിത കേരളഭൂവിനെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുവാന്‍  കഴിയുകയുള്ളൂ . അതിനുവേണ്ടി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
                  റോഡുസുരക്ഷ  
                    നമുക്ക് ഇഷ്ടം പോലെ റോഡുകളുണ്ട്. അതില്‍ നല്ലതും മോശമായതുമുണ്ട് . യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നതാണ് റോഡുകള്‍ തകര്‍ന്നു നാശമാകാന്‍ കാരണം . ഈ റോഡുകള്‍  ഉപയോഗിക്കുന്നവര്‍ മറന്നുപോകുന്ന ഒരു
കാര്യമുണ്ട് ഇവയെല്ലാം  തന്നെ പൊതുപണം മുടക്കി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അതിലുള്ള അവകാശം ഏല്ലാവര്‍ക്കും തുല്യമാണെന്നും .ഇന്ന് വാഹനം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ട് . വാഹനങ്ങളുടെ വര്‍ദ്ധനവിന് ആനുപാതികമായി റോഡുസൗകര്യമിനിയുമുണ്ടായിട്ടില്ല .
അപ്പോള്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ റോഡുനിയമങ്ങള്‍ പാലിക്കുന്നതില്‍ ബാദ്ധശ്രദ്ധരായിരിക്കണം . അല്‍പ്പം അശ്രദ്ധ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടേയും വിലപ്പെട്ട ജീവനു ഭീഷണിയായി തീര്‍ന്നേക്കാം . പരിഹാരമില്ലാത്ത അബദ്ധത്തിലേക്കു നമുക്കു  

വാഹനമോടിക്കണമോ ?ഇന്ന് റോഡില്‍ ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ - അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട് , മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ , അമിതവേഗത്തിന്റെ
ത്രില്ലില്‍ രമിക്കുന്നവര്‍ , വാഹനം സാരിയായി അറ്റകുറ്റപ്പണി നടത്താതെ കൊണ്ടുനടക്കുന്നവര്‍ , റോഡുനിയമങ്ങള്‍ പാലിക്കാന്‍ വിമുഖതയുള്ളവര്‍ - ഇവര്‍ എല്ലാം ഈ  പരിമിതമായ റോഡിലൂടെയാണ്‌ വാഹനമോടിക്കുന്നത് . അപ്പോള്‍ എന്തെന്തു നടന്നുകൂട ? എത്രയോ വിലപ്പെട്ട  ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരുമായി തരുവില്‍ പൊലിയുന്നു .വിധിയെ പഴിച്ചിട്ടു വല്ലകാര്യവുമുണ്ടോ  ? റോഡ്‌ അപകടങ്ങള്‍ വരുത്തുന്നവര്‍ കുറ്റം അവരുടെ ഭാഗത്ത് ആണെങ്കിലും ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെയാണ് .നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ അവസരമുണ്ടെങ്കില്‍ പിന്നെന്തിനു ശ്രദ്ധിക്കണം ? ഒരു ജീവന്‍ നഷ്ടപെടുമ്പോള്‍ ദുഖിക്കുന്നവര്‍ എത്ര ? അവലംബമറ്റവര്‍  എത്ര ?ഒറ്റപ്പെടുന്നവര്‍ എത്ര ? നിരാശയുടേയും നാശത്തിന്റെയും പടുകുഴിയില്‍ വീഴുന്നവര്‍ എത്ര ? സര്‍വോപരി നാട്ടിനുണ്ടാകുന്ന നഷ്ടമെത്ര ? ഇതൊക്കെ ചിന്തിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ നിസംഗത പാലിക്കുന്നത് എന്തിന് ?  വാഹന യാത്രക്കാരേയും കാല്‍നട യാത്രക്കാരേയും സംരക്ഷിക്കുന്നതിനു ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമാണ്‌ .
അതിനു സര്‍ക്കാര്‍ നടപടിയെടുക്കണം . ജനങ്ങള്‍ അത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം . വാഹനാപകടങ്ങള്‍ക്കു  ശരിയും തെറ്റും നോക്കി പരമാവധി ശിക്ഷ ഉറപ്പാക്കണം .
അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുകയുടെ പിറകെ പോകാതെ കേസ്സ് നടത്തുന്നതിനും തയ്യാറാകേണ്ടതുണ്ട് . എങ്കില്‍ മാത്രമേ റോഡപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ നമുക്ക് കഴിയുകയുള്ളൂ .
          പ്രണാമം 

ആദിതാളങ്ങള്‍ തന്‍ മഴ നെഞ്ചില്‍ ,നാവില്‍ കൊണ്ടു നടന്നു
കൊടുംവേനല്‍ വായ്ക്കു മിടങ്ങളില്‍ പെയ്തു നടന്നവന്‍ കവി
ചേക്കേറാന്‍ മരങ്ങള്‍ കാണാതെ കൂട്ടുകൂടി കൂടെകൂട്ടാനിരുളിലെ 
തിരിനാളം പോലകവെളിച്ചം പരതി നടന്നവന്‍ കവി

ദിശാബോധം വാക്കില്‍ തുടി കൊട്ടി പറക്കുമ്പോള്‍ കാര്‍മേഘ-
ശകലങ്ങളൊത്തുകൂടി ചൊരിയുന്നു വര്‍ഷാംബു മാലകള്‍
ഓര്‍ക്കുകില്‍ കവിക്കുണ്ടോ കാലദേശ ഭേദം , വര്‍ഗവര്‍ണ്ണ ഭേദം
അവന്‍ ഒഴുകും ജനസഞ്ചയത്തിലൊരു മിന്നാമിന്നിയല്ലോ

മുന്നില്‍ നിറചിരിയുമായറിവിനു ദാഹിച്ചിരിക്കുന്നു യുവത്വം
അനര്‍ഗളമൊഴുകും മുരളികയില്‍ നിറയുന്നു ദ്രാവിഡ താളം
വിനയം  കരളുരുകിയൊഴുകു മീണത്തിന്‍  ചന്ദ്രശോഭയില്‍
സകലതും മറക്കുന്നവന്‍ കവി വിനയചന്ദ്രന്‍  - പ്രണാമം !