Tuesday 12 February 2013

          പ്രണാമം 

ആദിതാളങ്ങള്‍ തന്‍ മഴ നെഞ്ചില്‍ ,നാവില്‍ കൊണ്ടു നടന്നു
കൊടുംവേനല്‍ വായ്ക്കു മിടങ്ങളില്‍ പെയ്തു നടന്നവന്‍ കവി
ചേക്കേറാന്‍ മരങ്ങള്‍ കാണാതെ കൂട്ടുകൂടി കൂടെകൂട്ടാനിരുളിലെ 
തിരിനാളം പോലകവെളിച്ചം പരതി നടന്നവന്‍ കവി

ദിശാബോധം വാക്കില്‍ തുടി കൊട്ടി പറക്കുമ്പോള്‍ കാര്‍മേഘ-
ശകലങ്ങളൊത്തുകൂടി ചൊരിയുന്നു വര്‍ഷാംബു മാലകള്‍
ഓര്‍ക്കുകില്‍ കവിക്കുണ്ടോ കാലദേശ ഭേദം , വര്‍ഗവര്‍ണ്ണ ഭേദം
അവന്‍ ഒഴുകും ജനസഞ്ചയത്തിലൊരു മിന്നാമിന്നിയല്ലോ

മുന്നില്‍ നിറചിരിയുമായറിവിനു ദാഹിച്ചിരിക്കുന്നു യുവത്വം
അനര്‍ഗളമൊഴുകും മുരളികയില്‍ നിറയുന്നു ദ്രാവിഡ താളം
വിനയം  കരളുരുകിയൊഴുകു മീണത്തിന്‍  ചന്ദ്രശോഭയില്‍
സകലതും മറക്കുന്നവന്‍ കവി വിനയചന്ദ്രന്‍  - പ്രണാമം !


No comments:

Post a Comment